കൊച്ചി: കപ്പൽ ജീവനക്കാർക്ക് നിയമപരമായ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (LDCL) നെതിരായി നൽകിയ പരാതിയിൽ ക്യാപ്റ്റൻ ഹരിഷ് ഖത്രി കമ്മീഷൻ ചെയർമാനായുള്ള ട്രിബ്യൂണൽ അവാർഡിന് ഉത്തരവായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിനിഷേധിച്ച പശ്ചാത്തലത്തിൽ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയും FSUI ലക്ഷദ്വീപ് ഓർഗനൈസിങ് സെക്രട്ടറി ഷാഹുൽ ഹമീദ് സി പിയും ചേർന്ന് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത MS Act, 1958 u/s 150 പ്രകാരമുള്ള ട്രീബ്യൂണലിനാണ് ഉത്തരവായത്. ഇതിൻ പ്രകാരം ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് നീണ്ട കാലമായി വെട്ടിക്കുറച്ച എല്ലാവിധ ആനുകൂല്യങ്ങളും തുടർന്നും കപ്പൽ ജീവനക്കാർക്ക് ഉറപ്പാക്കണമെന്ന് വിധിയിൽ വ്യക്തമാക്കി.

200 ജി.ആർ.ടി.യ്ക്ക് മേലെയുള്ള കപ്പലുകളിൽ ജീവനക്കാർക്ക് ആർട്ടിക്കിൾ ഓഫ് എഗ്രിമെന്റിലൂടെ ആനുകൂല്യങ്ങൾ നൽകേണ്ടതാണ്, എന്നാൽ LDCL നടത്തി വരുന്ന കപ്പലുകളിൽ 8000 ജി.ആർ.ടി. വരെയുള്ള കപ്പലുകളിൽ പോലും ഇത് ബാധകമല്ലെന്ന നിലപാടാണ് പിന്തുടർന്ന് കൊണ്ടിരിക്കുന്നത്. മാത്രമല്ല ക്യാന്റീൻ ജീവനക്കാർ,ഡിപ്പാർട്ട്മെന്റൽ ജീവനക്കാർ എന്നിവർക്കുള്ള അവകാശങ്ങൾ നിഷേധിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. കൂടാതെ സെക്കൻഡ് ക്ലാസ് ക്യാന്റീനുകളിൽ നിയമനം അനധികൃതമായി നടന്നുവെന്നതും, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ 12,000 രൂപയിൽ താഴെ വേതനത്തിൽ ആളുകൾ ജോലി ചെയ്യുന്നതും നിലവിൽ കപ്പൽ ജീവനക്കാരുടെ നീതി നിഷേധനത്തിന് ഉദാഹരണമാണ്.സിമാൻമാരെയും ഓഫീസേഴ്‌സിനെയും ഇമിഗ്രേഷൻ പരിധിയിൽ ഉൾപ്പെടു ത്തിയപ്പോൾ അതേ കപ്പലുകളിൽ ജോലി ചെയ്യുന്ന ടാലി ക്ലാർക്ക്, വെൽഫെയർ ഓഫീസർ, ക്യാന്റീൻ (സ്പോർട്‌സ്) സ്റ്റാഫ് തുടങ്ങിയവർക്ക് ഇത് ബാധകമാക്കിയില്ല. ഈ വിവേചനത്തിൽ അതൃപ്‌തി ഉണ്ടെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ഇത് കൂടാതെ പോൾ ആന്റണി കമ്മീഷൻ ട്രിബ്യൂണൽ അവാർഡ് 2000ൽ നടപ്പിലാക്കുകയും ടാലി ക്ലർക്ക്, വെൽഫയർ ഓഫിസർ എന്നിവർക്ക് അലവൻസ് നൽകുകയും ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത് നൽകിയിട്ടില്ല. എം.സ് ആക്‌ട് 1958-ൽ നിഷ്‌കർഷിക്കുന്ന സെക്ഷൻ 3 (42) പ്രകാരം ഇത് പോലീസുകാർക്ക് അവകാശപ്പെട്ടതാണ്. ഇതിന് പുറമെ നിയമ പ്രകാരം ഓരോ രണ്ടു വർഷവും ഇത് പുതുക്കണം. എന്നാൽ 12 പ്രാവശ്യം പുതുക്കേണ്ട സമയമായിട്ടും പുതുക്കാതിരിക്കുന്നതും നിയമ ലംഘനമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ജീവനക്കാർക്ക് ആർട്ടിക്കിൾ ഓഫ് എഗ്രിമെന്റിന്റെ എല്ലാ വ്യവസ്ഥകളും ബാധകമാക്കണമെന്നായിരുന്നു യൂണിയൻ നേതാക്കളുടെ ആവശ്യം.

വാർത്താസമ്മേളനത്തിൽ മനോജ് യാദവ്, ജനറൽ സെക്രട്ടറി, FSUI (മുംബൈ),കരുമലയൻ(നാഷണൽ സെക്രട്ടറി,CITU,തമിഴ്നാട്), അഡ്വ. ഫയാസ് ഖാൻ, വൈസ് പ്രസിഡണ്ട്,( FSUI കൊൽക്കത്ത) ഷാഹുൽ ഹമീദ് സി.പി, (ഓർഗനൈസിങ്ങ് സെക്രട്ടറി, FSUI, ലക്ഷദ്വീപ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here