
കവരത്തി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ ലക്ഷദ്വിപ് സന്ദർശിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കവരത്തിയിൽ എത്തിയത്. കവരത്തിയിൽ എത്തിയ അദ്ദേഹത്തെ ലക്ഷദ്വിപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനായ സന്ദീപ് കുമാർ, ജില്ലാ കളക്ടർ ആർ.ഗിരി ശങ്കർ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.എൻ കാസ്മിക്കോയ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ലക്ഷദ്വീപ് കൃഷി വിഗ്യാൻ കേന്ത്രയുടെ കീഴിൽ കാർഷിക മേഖലയിലെ വികസനത്തിനായി നടത്തി വരുന്ന വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് കെ.എൻ കാസ്മിക്കോയ പുറത്തിറക്കിയ ലഘുലേഖനത്തിൽ ലക്ഷദ്വിപിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പത്തു വർഷം കൂടി ഷെഡ്യൂൾഡ് ട്രൈബ് നീട്ടി നൽകി എന്ന് പ്രത്യേകം പറയുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടമായാണ് ഈ വിചിത്ര വാദം എണ്ണിയിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഇന്ന് ലക്ഷദ്വിപിൽ നിന്നും മടങ്ങി.
