അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ അഗത്തി ദ്വീപ് സന്ദർശിച്ചു. കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ജനങ്ങളുമായി സംവദിക്കുക, കൂടാതെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നിവയായിരുന്നു യാത്രയുടെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങൾ. ജില്ലാ ഭരണകൂടവും പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിന്റെ വികസന പ്രവർത്തനങ്ങളിൽ പുതിയ തലങ്ങൾ സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കമലേഷ് പാസ്‌വാൻ അറിയിച്ചു.

ലക്ഷദ്വീപിലെ മത്സ്യബന്ധനം, സമുദ്ര ജൈവവൈവിധ്യം, കടൽ-ഭക്ഷണ കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക നയം രൂപീകരിക്കും, ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിച്ച് ഉയർന്ന വിലയുള്ള മത്സ്യ ഉൽപ്പാദനം പുതുയ ഉയരങ്ങളിലെത്തിക്കും, കൂടാതെ മത്സ്യബന്ധന തൊഴിലാളികൾക്കും കർഷകർക്കുമായി ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ, സ്വയം തൊഴിൽ പദ്ധതികൾ, ഇടത്തരക്കാർക്കുള്ള ആശ്വാസം എന്നിങ്ങനെ ലക്ഷദ്വീപിലെ ജനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന പുതിയ ബജറ്റിൽ ഉൾപ്പെട്ട നയങ്ങൾ മന്ത്രി പൊതു ജനങ്ങൾക്ക് വിശദീകരിച്ചു നൽകി.

ലക്ഷദ്വീപ് ഇന്ത്യയുടെ വികസന എഞ്ചിനാകുമെന്നും പുതിയ ബജറ്റ് “സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്”എന്ന ദൃഢനിശ്ചയത്തിൻ്റെ തെളിവാണെന്നും കമലേഷ് പാസ്വാൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here